ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

            കേരള  പിറവിക്ക്   മുന്‍പ് പഴയ  മദിരാശി   സംസ്ഥാനത്തിന്‍റെ  ഭാഗമായ  മലബാറില്‍ പെട്ട പ്രദേശമായിരുന്നു തിരുമിറ്റക്കോട്  ഗ്രാമപഞ്ചായത്ത്. പഴയ  പൊന്നാനി താലുക്കിലെ  തിരുമിറ്റക്കോട്  പെരിങ്കന്നുര്,ചാഴിയാറ്റിരി അംശങ്ങള്‍ ചേര്‍ന്നതാണ് ഇപ്പോള്‍ പട്ടാമ്പി താലുക്കിലെ തിരുമിറ്റക്കോട് 1 , തിരുമിറ്റക്കോട് 2 . വില്ലേജുകള്‍. ഒട്ടനവധി ക്ഷേത്രങ്ങളും മനകളും ഗ്രാമപഞ്ചായത്തിലെ ഭൂമി ദേവസ്വമായും , ബ്രഹ്മസ്വമായും കൈവശം വെച്ചിരുന്നു. ജന്മാവകാശമുളളവര്‍ കുറവായിരുന്നു . കുറെ അളുകള്‍ക്ക്  കാണാവകാശം , വെറുമ്പാട്ടാവകാശം ആയിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ആളുകള്‍ ഭുടമകളായി .

തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുമിറ്റക്കോട്  അഞ്ചുമൂര്‍ത്തി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും പളളികളും നമ്മുടെ ഗ്രാമപഞ്ചായത്തിലുണ്ട്. 1905 ലെ സ്മാര്‍ത്ത  വിചാരത്തിലൂടെ കേരളത്തിന്‍റെ മനസാക്ഷിയുടെ മുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തിയ  കുറിയെടത്ത് താത്രി  ജനിച്ചത്തും  വളര്‍ന്നതും ഈ  ഗ്രാമപഞ്ചായത്തിലാണ്. പണ്ട്  കാലത്ത്  വിചാരണ നടത്തി  തുക്കി കൊന്നിരുന്ന തുക്കാരം കുന്ന് ഈ  ഗ്രാമപഞ്ചായത്തിലുണ്ട്.

             തിരുമിറ്റക്കോട്  ഗ്രാമപഞ്ചായത്തിലെ ആദ്യ തെരഞ്ഞടുപ്പ് നടന്നത്ത് 1963ലാണ്. ആദ്യ പ്രസിഡണ്ട് പി.വി കുഞ്ഞുണ്ണിനായരും ,  തുടര്‍ന്ന് എം.വി  രാവുണ്ണിനായരും  സേവനമനുഷ്ടിച്ചു.  1979 ല്‍ നടന്ന     തെരഞ്ഞടുപ്പില്‍    കെ.നാരായണന്‍     നമ്പുതിരി മാസ്റ്ററും ,   പിന്നീട്   കെ.ജി നീലകണ്ഠനും പഞ്ചായത്തിലെ  പ്രസിഡണ്ടായി  1995 വരെ സേവനം അനുഷ്ഠിച്ചു. 1995ലെ തെരഞ്ഞടുപ്പില്‍     ടി.എ പ്രസാദും 2000 ത്തിലെ തെരഞ്ഞടുപ്പില്‍ ശ്രീമതി    എം. കെ വിജയയും ,     2005 ലെ തെരഞ്ഞെടുപ്പില്‍ കെ.എന്‍ പത്മനാഭനും .      2010 ലെ    തെരഞ്ഞെടുപ്പില്‍      പി. റഷീദയും    ഗ്രാമപഞ്ചായത്തിലെ  പ്രസിഡണ്ടായി  . 2015 ല്‍ നിലവില്‍ വന്ന ഭരണസമിതിയുടെ  പ്രസിഡണ്ടായി    അഡ്വ ടി.എ പ്രസാദ്  , കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസിഡണ്ടുമാരായിരുന്നു.  2020-25 കാലയളവില്‍ ടി.സുഹറ എന്നവര്‍ പ്രസിഡണ്ടും സി.എം.മനോമോഹനന്‍ പ്രസിഡണ്ടുമായി ഭരണസമിതികാലാവധി പൂര്‍ത്തീകരിച്ചു. നിലവില്‍ 2025-30 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വരുകയും കെ.പി.വിബിലേഷ് പ്രസിഡണ്ടും ശ്രീമതി.കെ.കെ.ഷര്‍മ്മിള വൈസ് പ്രസിഡണ്ടുമായി ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നു.